ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 26, 2014

ദൈവദൂതനെപ്പോലെ ഒരധ്യാപകന്‍


(Oct 12/2014 ന് അരുണ്‍ പി. ഗോപി മാധ്യമം ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പാണിത് )

‘‘ഇരുളിലാണ്ടവര്‍ക്ക് മുമ്പില്‍ ദൈവം പലരൂപത്തില്‍ പ്രത്യക്ഷപ്പെടില്ലേ,  
എന്‍െറ മക്കളുടെ ദൈവമായി ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു.’’ 
(ആത്മകഥ: വി പോസ്റ്റീവ് - ടി.കെ. രമ)

കൊട്ടിയൂരിലെ ടി.കെ. രമയെ ഓര്‍മയില്ലേ; ഒരുപക്ഷെ, അവരെക്കാള്‍ നിങ്ങള്‍ക്കു പരിചിതം അക്ഷരയെയും അനന്ദുവിനെയും ആയിരിക്കും. എയ്ഡ്സ് എന്ന രോഗത്തിന്‍െറ പേരില്‍ പുരോഗമന കേരളം ഭ്രഷ്ട് കല്‍പിച്ച രണ്ടു മക്കളുടെ ഹതഭാഗ്യയായ അമ്മയാണ് രമ. അതുവരെ അജ്ഞാതമായി മാത്രം കേട്ടിരുന്ന എയ്ഡ്സ് എന്ന നാലക്ഷരത്തിന്‍െറ ഭീതിയില്‍ സമൂഹം ഇവരെ ഒറ്റുകാരായി ചിത്രീകരിച്ചു. പലപ്പോഴും ആത്മഹത്യയുടെ വക്കിലത്തെിയ ഈ അമ്മ പറക്കമുറ്റാത്ത തന്‍െറ കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു. ഒരിക്കലും തളരാത്ത ആ മനസ്ഥൈര്യം നഷ്ടപ്പെട്ടത് രോഗത്തിന്‍െറ പേരില്‍ അക്ഷരക്കും അനന്ദുവിനും വിദ്യാഭ്യാസം നിഷേധിച്ചപ്പോഴായിരുന്നു. പഠിക്കാനുള്ള തന്‍െറ പൊന്നോമനകളുടെ അവകാശം നിഷേധിച്ചതാകട്ടെ മറ്റ് കുട്ടികളുടെ മാതാപിതാക്കളും.

എച്ച്..വി ബാധിതര്‍ എന്ന മുദ്രകുത്തി അക്ഷര ദാഹം നിഷേധിച്ച അക്ഷരക്കും അനന്ദുവിനുമായി ഒരുപാട് ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന കാലം. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ രൂപപ്പെട്ട സമരമുഖത്തിന് നേതൃത്വം നല്‍കികൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്തും സയന്‍സ് വിഷന്‍ പ്രവര്‍ത്തകരും കടന്നുവന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രിയായ എ.കെ. ആന്‍റണി ഇടപെട്ട് പൊതുവിദ്യാലയത്തില്‍ പഠിക്കാനുള്ള അവകാശം ഈ കുരുന്നുകള്‍ക്ക് നല്‍കുകയായിരുന്നു. പക്ഷേ, പ്രശ്നമവസാനിച്ചില്ല. എച്ച്..വി ബാധിതരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ വിടില്ളെന്ന് മറ്റ് രക്ഷിതാക്കളും തീരുമാനമെടുക്കുന്നു. അവസാനം ഒരൊത്തുതീര്‍പ്പ്. അക്ഷരെയെയും അനന്ദുവിനെയും പഠിപ്പിക്കാനായി പ്രത്യേകമായൊരു ക്ളാസ്റൂം ഒരുക്കുക. സാംസ്കാരിക കേരളം ലജ്ജിച്ച നടപടിയായിരുന്നു അത്. 14 വയസ് വരെ നിര്‍ബന്ധിതവും സാര്‍വത്രികവുമായി വിദ്യാഭ്യാസമെന്നത് മൗലികാവകാശമായുള്ള ഒരു രാഷ്ട്രത്തിലായിരുന്നു രോഗത്തിന്‍െറ പേരില്‍ ഈ വിവേചനം.

Wednesday, October 22, 2014

ആ വിദ്യാലയത്തില്‍ സര്‍ഗഭാവനയുടെ നിറച്ചാര്‍ത്തുണ്ട്.



കലയ്ക്കോട് Govt.യു.പി.എസ്സ് ലേക്ക്
ഏവര്‍ക്കും സ്വാഗതം.
10.10.2014 രാവിലെ 10 മണിയ്ക്ക്
നമ്മുടെ കുട്ടികളുടെ ഭാവനയില്‍ വിരിഞ്ഞ ചായകൂട്ടുകളുടെ പ്രദര്‍ശനം.

ഈ അറിയിപ്പ് നാട്ടില്‍ ചര്‍ച്ചാവിഷയമായി

കുട്ടികള്‍ രക്ഷിതാക്കളോടു പറഞ്ഞു
രക്ഷിതാക്കള്‍ സ്കൂളിലേക്ക് രാവിലെ തന്നെ പുറപ്പെട്ടു.
ചെന്നപ്പോഴോ നിറയെ ചിത്രങ്ങള്‍!
ഒന്നും രണ്ടുമല്ല നൂറുകണക്കിന് !
ഒരു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും ചിത്രമെഴുത്തുകാരാക്കാന്‍ കഴിയുക എന്ന അപൂര്‍വാനുഭവത്തിനാണ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്

കൊട്ടാരക്കര ഡയറ്റില്‍ വെച്ചാണ് ഞാന്‍ കലയ്ക്കോട് Govt.യു.പി.എസിലെ ശ്രീ അജിലാലിനെ കാണുന്നത്. കൈയ്യില്‍ നിറയെ കുട്ടികളുടെ വര്‍ണക്കൂട്ടുകള്‍.
അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രധാന വിവരങ്ങള്‍ വായിക്കൂ
"കുട്ടികളെ കലാപരമായി എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം അതിനെന്താണ് വഴി?
എല്ലാ കുട്ടികളിലും സര്‍ഗഭാവനയും കഴിവുകളുമുണ്ട് അതെങ്ങനെ പുറത്തേക്കുകൊണ്ടുവരാമെന്നാണ് ഞാനാലോചിച്ചത്
വിഷയവുമായി ബന്ധിപ്പിച്ചാണ് ആലോചിച്ചത്
ഉദാഹരണത്തിന് ഒന്നാം ക്ലാസില്‍ മഴയെക്കുറിച്ച് ഒരു പാഠമുണ്ട്? ഞാന്‍ അവരുമായിമഴയെക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്താണ് മഴ? എങ്ങനെയാണ് മഴ?അതിനുളള അനുഭവം അവര്‍ക്കു കൊടുക്കുന്നു. കുട്ടികളില്‍ നിന്നും അവരുടെ അനുഭവമാണ് സൃഷ്ടികളായി വരേണ്ടത്. എങ്കിലേ അതിനര്‍ഥമുളളൂ. അതിനാല്‍ ഞാന്‍ അവരുമായി മഴയെക്കുറിച്ച് സംസാരിച്ചു പുറത്തുമഴപെയ്യുന്നതു കാണാനും മഴ നനയാനും അവസരം ഒരുക്കി.അതില്‍തന്നെ ചെളിയില്‍ ചവിട്ടി നടക്കാനും അനുഭവങ്ങളെല്ലാം ക്ലാസില്‍ വന്ന് അഭിനയിച്ചു കാണിക്കാനും പറഞ്ഞു.കുട്ടികളുടെ അഭിനയം കഴിഞ്ഞാല്‍ ഞാന്‍ എന്റെ ഭാവനയില്‍ നിന്ന് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നു. ചില കുട്ടികള്‍ വരയ്കും ചിലര്‍ പാടും ചിലര്‍ നൃത്തം വെക്കും ഇതൊന്നും ചെയ്യാത്തവരുമുണ്ടാകും. അവര്‍ക്ക് കൈത്താങ്ങ് നല്‍കണം. അവരെ ഒപ്പം നിറുത്തണം. അവര്‍ക്കും സന്തോഷമുണ്ടാക്കുന്ന വളരെ മനോഹരമായ അനുഭവം ക്ലാസിലൊരുക്കി.

Wednesday, October 15, 2014

പഞ്ചായത്തുകളും സമൂഹവും വിദ്യാലയത്തിലിടപെടുന്നതിനെ ഭയക്കുന്നവര്‍ തെറ്റു തിരുത്തണം


പ്രാദേശിക ഭരണകൂടങ്ങളെ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ അധ്യാപകസംഘടനകളും ഒരു വിഭാഗം മാനേജ്മെന്റുകളും ഉയര്‍ത്തിയത്. ഇപ്പോള്‍ എല്ലാവരേയും ഇടപെടുവിക്കാനാണ് തീരുമാനം.ഉത്തരവിറങ്ങി.
ഫോക്കസ്
എസ് എസ് എ നടത്തുന്ന ഫോക്കസ് പരിപാടിയ്ക് തദ്ദേശഭരണത്തിലെ പ്രതിനിധികളെ വേണം.
സ്കൂളിന്റെ നിലനില്‍പ് പ്രതിസന്ധിയിലാവുകയും ആയിരക്കണക്കിന് അധ്യാപകര്‍ ബാങ്കിലാവുകയും ചെയ്ത സവിശേഷ സാഹചര്യത്തിലെങ്കിലും പ്രാദേശികഭരണകൂടത്തേയും സമൂഹത്തെയും പങ്കാളികളാക്കി സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ ശ്രമിക്കുന്നതിനെ സ്വാഗതം ചെയ്യണം.
ആലപ്പുഴയിലെ ഒരു വിദ്യാലയവികസന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഹായവും വാഗ്ദാനം ചെയ്തു. വിദ്യാലയയത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്
ഇതുവരെ എന്തുകൊണ്ട് ഈ പിന്തുണസംഘത്തെ പ്രയോജനപ്പെടുത്തിയില്ല?
  • സമൂഹത്തിന്റെ നന്മയാണ് വിദ്യാലയം. 
  • വിദ്യാലയത്തില്‍ നിന്നും സുതാര്യതയുടെ തുറന്ന സമീപനത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ നന്മയുടെ പാഠങ്ങളാണുണ്ടാവേണ്ടത്. 
  • വിദ്വേഷത്തിന്റേതല്ല. ജനങ്ങള്‍ ഭരിക്കാന്‍ നിയോഗിച്ചവരെ ശത്രുക്കളായി കാണരുത്. 
  • അവര്‍ നല്ല സംഘാടകരും നാടിന്റെ നേതാക്കളുമാണ് എന്ന ഓര്‍മ വേണമായിരുന്നു
  •  
അവകാശനിയമവും പുതിയ ഉത്തരവും
വിദ്യാഭ്യാസ അവകാശനിയമത്തില്‍ തദ്ദേശ സര്‍ക്കാരുകളുടെ അധികാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഓരോ സംസ്ഥാനസര്‍ക്കാരും അതനുസരിച്ച് ഉത്തരവിറക്കണം. ഇതു സംബന്ധിച്ച് കേന്ദ്രമാനവ വിഭവമന്ത്രാലയം 21.05.2013, 31.01,2014 എന്നീ തീയതികളില്‍ രണ്ടു കത്തുകള്‍ സംസ്ഥാനസര്‍ക്കാരിന് അയച്ചു. കേരളസര്‍ക്കാരിന് അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയം ഭരസ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം ഇതാണ്.
G.O(P)No.192/2014/GEdn (RTE Act - Notifying local authorities and preparation of activity mapping for local authorities )
പ്രധാനകാര്യങ്ങള്‍ താ..  ( ബ്രാക്കറ്റിലുളളത് എന്റെ വിശകലന ചിന്ത) 

Saturday, October 11, 2014

എൽ . പി സ്കൂൾ കുട്ടികളുമായി ഇംഗ്ലീഷിൽ എം എല്‍ എയുടെ സംവാദം

എം എല്‍ എ യുടെ അടുത്ത് കലവൂര്‍ ടാഗോര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളിധിക‍ൃതര്‍ എത്തി. 
ആവശ്യമിതാണ് ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ അങ്ങയുമായി ഇംഗ്ലീഷില്‍ അഭിമുഖം നടത്താനാഗ്രഹിക്കുന്നു.
കുട്ടികളുടെ നിലവാരം പൊതുസമൂഹം അറിയാനാണ് ഈ പരിപാടി.
കുട്ടികളുടെ കഴിവും ആത്മവിശ്വാസവും പ്രകടമാക്കപ്പട്ട ആ ചടങ്ങില്‍ പങ്കെടുത്ത ഡോ. തൊമസ് ഐസക്, എം എല്‍ എ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി
"ഈ സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പുതിയ അഡ്മിഷൻ വെറും 5 കുട്ടികൾ വീതം ആയിരുന്നു. കലവൂർ വൈ. എം എ വായനശാല പ്രവർത്തകർ സ്കൂളിന് ഒരു പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയിരിക്കുന്നു . ആദ്യ തീരുമാനം എന്താണെന്നോ? പ്രധാനപ്പെട്ട പ്രവര്ത്തകരുടെ എല്ലാം കുട്ടികളെ ഈ അണ്‍ ഇക്കണോമിക് സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചു . തങ്ങളുടെ മക്കൾ അടക്കം ഉള്ള കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം എങ്ങിനെ നല്കാം എന്നുള്ളതാണ് ലക്ഷ്യം .

Saturday, October 4, 2014

രസിച്ചു പഠിക്കാനുളളതാണ് രസതന്ത്രം


എം വി രാജന്‍ മാഷ് ഹൈസ്കൂളില്‍ അഞ്ഞൂറ്റി നാല്പത് കുട്ടികളെ രസതന്ത്രം പഠിപ്പിക്കുന്നു.  
ഏറെ പ്രയാസമെന്നു പലരും കരുതുന്ന വിഷയം ഏറ്റവും നന്നായി കുട്ടികള്‍ മനസിലാക്കി പഠിക്കുന്നു.  
രസിച്ചു പഠിക്കാനുളളതാണ് രസതന്ത്രം എന്നാണ് വട്ടേനാട് ഹൈസ്കൂളിലെ രാജന്‍മാഷ് വിശ്വസിക്കുന്നത്. പാഠപുസ്തകം ആധാരമാക്കിയാല്‍ അത് രസതന്ത്രത്തെ അറുമുഷിപ്പല്‍ വിഷയമാക്കുമെന്നു അദ്ദേഹം കരുതുന്നു. ഓരോ പാഠത്തിലൂടെയും നേടേണ്ട കഴിവുകള്‍ എന്താണെന്നു കൃത്യമായി ധാരണയുളള അധ്യാപകര്‍ക്ക് സ്വന്തം രീതി വികസിപ്പിച്ചെടുക്കാനാകും.  
പഠനപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞുളള റഫറന്‍സിനുളള ഉപാധിയാക്കി പാഠപുസ്തകത്തെ പരിഗണിച്ചാല്‍ മതി. ( പാഠപുസ്തക ഭാഷ, അവതരണരീതി ഇതൊന്നും സാധാരണകുട്ടികളെ കണ്ടുകൊണ്ടല്ലെന്ന് അനുഭവം)
നിരന്തര വിലയിരുത്തല്‍ രീതി
വിലയിരുത്തലില്‍ വ്യത്യസ്തമായ സമീപനം, ജനാധിപത്യപരം. എന്താണെന്നു നോക്കുക
ഓരോ ആഴ്ചയിലെയും പിരീയഡുകള്‍ കഴിഞ്ഞാല്‍ ഉച്ചനേരം അതത് ക്ലാസുകളിലെ കുട്ടികള്‍ കൂട്ടങ്ങളാകും. ഓരോ ഗ്രൂപ്പിനും ഓരോ ലീഡര്‍. രാജന്‍മാഷ് പഠിപ്പിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും എത്രത്തോളം മനസിലായി എന്നു വിലയിരുത്തലാണ് നടക്കുക. ചിലത് പരസ്പരം വിശദീകരിക്കുന്നതിലൂടെ വ്യക്തമാകും. മനസിലാകാത്ത ആശയങ്ങള്‍, മനസിലാകാത്ത കുട്ടികള്‍ ഇവ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ലീഡര്‍മാര്‍ അധ്യാപകന് കൈമാറും. പൊതുവായി മനസിലാകാത്തവ ഉണ്ടെങ്കില്‍ പുതിയ പ്രവര്‍ത്തനം നല്‍കി അതു പരിഹരിക്കും. മനസിലാകാത്ത കുട്ടികളെ പ്രത്യേകം വിളിച്ച് അവരുമായി ഒന്നിച്ച് ചിന്തിക്കല്‍ നടത്തി അവരെ ആ തടസ്സങ്ങള്‍ മറികടക്കാന്‍ സഹായിക്കും.
യൂണിറ്റ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധനയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്.