ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 26, 2011

വിദ്യാഭ്യാസത്തില്‍ പരീക്ഷയുടെ പ്രസക്തി -2


(ശ്രീ:എം എ ബേബിയുടെ ലേഖനം രണ്ടാം ഭാഗം വായിക്കുക.പ്രതികരണങ്ങള്‍ എഴുതുമല്ലോ.)



രീക്ഷകളെക്കുറിച്ച് ഗൗരവമേറിയ നിരീക്ഷണങ്ങള്‍ 2005 ലെ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തിയിട്ടുണ്ട്. അതില്‍ ഇപ്രകാരം പറയുന്നു: "ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍ണയം എന്ന് പറഞ്ഞാല്‍ പരീക്ഷ, മാനസികസംഘര്‍ഷം, ഉല്‍ക്കണ്ഠ എന്നിവയാണ്. പാഠ്യപദ്ധതി നിര്‍വചിക്കാനും പരിഷ്കരിക്കാനും വേണ്ടി നടത്തുന്ന എല്ലാ പ്രയത്നവും വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ നിലനില്‍ക്കുന്ന പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും പാറയില്‍ ചെന്നിടിച്ച് നിഷ്ഫലമാകും. പഠനവും അധ്യാപനവും അര്‍ഥപൂര്‍ണവും കുട്ടികള്‍ക്ക് ആനന്ദപ്രദവുമാക്കുന്നതിനുള്ള യത്നത്തില്‍ പരീക്ഷകള്‍ ചെലുത്തുന്ന ദുഃസ്വാധീനത്തെക്കുറിച്ച് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. ഇപ്പോള്‍ പ്രീപ്രൈമറി സ്കൂള്‍ മുതല്‍ തന്നെ അധ്യയനവര്‍ഷത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളും വിലയിരുത്തലുകളും ഒക്കെ ബോര്‍ഡ് പരീക്ഷയുടെ ദുഃസ്വാധീനഫലമാണ്. ഒരു നല്ല മൂല്യനിര്‍ണയരീതിയും പരീക്ഷാസമ്പ്രദായവും പഠനപ്രക്രിയയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമാണ്. അത് യഥാര്‍ഥത്തില്‍ പഠിതാക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്, വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുന്നതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗുണകരമാകും" (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് -2005, ഖണ്ഡിക 3.11).

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുഗുണമായി കേരളീയാനുഭവങ്ങളുംകൂടി ഉള്‍ച്ചേര്‍ത്ത് ജനകീയമായ ചര്‍ച്ചകളിലൂടെ വികസിപ്പിച്ചതാണ് കേരളപാഠ്യപദ്ധതി ചട്ടക്കൂട്-2007. ഇതില്‍ മൂല്യനിര്‍ണയത്തെ സമീപിക്കുന്നത് എങ്ങനെയെന്ന് നോക്കാം. "വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." ഇത്തരം നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്. 
1) നിരന്തര മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ എല്‍പി തലത്തില്‍ വാര്‍ഷികപ്പരീക്ഷമാത്രം മതിയാകും. 
2) യുപി തലത്തില്‍ വാര്‍ഷികപ്പരീക്ഷയ്ക്ക് പുറമെ ഒരു ചെറിയ എഴുത്തുപരീക്ഷ അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ നടത്താവുന്നതാണ്. 
3) കുട്ടിക്ക് തന്റെ പഠനാനുഭവങ്ങള്‍ അധ്യാപകനുമായി ചര്‍ച്ചചെയ്യാനും അധ്യാപകര്‍ കണ്ടെത്തിയ മികവുകളും പരിമിതിയും കുട്ടികളുമായി പങ്കുവയ്ക്കാനും നിരന്തരമൂല്യനിര്‍ണയം സഹായകമാകണം.
4) ഹൈസ്കൂളില്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന വിലയിരുത്തലും ഒരു അര്‍ധവാര്‍ഷിക പരീക്ഷയും വര്‍ഷാന്ത പരീക്ഷയ്ക്ക് പുറമെ നടത്താം. ഇതേ രീതി ഹയര്‍സെക്കന്‍ഡറിയിലും തുടരാം. 
5) മറ്റ് നാടുകളിലെ വിദ്യാഭ്യാസപ്രവണതകളെക്കുറിച്ചും മൂല്യനിര്‍ണയ രീതികളെക്കുറിച്ചും രക്ഷിതാക്കള്‍ , അധ്യാപകര്‍ , മാധ്യമങ്ങള്‍ എന്നിവരെ പരിചയപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കണം. 
6) 200 സാധ്യായ ദിവസം ഉറപ്പാക്കത്തക്ക വിധത്തില്‍ പൊതുപരീക്ഷാസമയം ക്രമീകരിക്കേണ്ടതാണ്.

അക്കാദമിക സമൂഹവും പൊതുസമൂഹവും ചര്‍ച്ചചെയ്യുകയും കരിക്കുലം കമ്മിറ്റി പലതവണ ആഴത്തിലുള്ള ചര്‍ച്ച നടത്തി അംഗീകരിക്കുകയുംചെയ്ത കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 ന് അനുസൃതമായാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയരീതിയില്‍ പരിവര്‍ത്തനം വരുത്തിയത്. നിലവിലുണ്ടായിരുന്ന മൂല്യനിര്‍ണയ രീതികളിലുള്ള അശാസ്ത്രീയ അംശങ്ങളെ ഒഴിവാക്കി മൂല്യനിര്‍ണയത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുകയും കാര്യക്ഷമമാക്കുകയുമാണ് ചെയ്തത്. വിലയിരുത്തല്‍ പ്രക്രിയയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. കേരളത്തില്‍ വന്ന മാറ്റങ്ങളെ ദേശീയതലത്തില്‍ സമീപിക്കുന്നത് ഇപ്രകാരമാണ്: "മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിന് താല്‍പ്പര്യമുണ്ടാക്കുന്ന വിധത്തിലായിരിക്കണം പരീക്ഷകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പ് പരിസ്ഥിതി സൗഹാര്‍ദപരമായും കുട്ടികളെ ഭയപ്പെടുത്താതെയും ചര്‍ച്ച, പാട്ട്, കളി തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ് (2.8 സെക്ഷനില്‍). കേരളത്തില്‍ പിന്തുടരുന്ന മാതൃക ഇതാണ്" (എന്‍സിഇആര്‍ടി-സോഴ്സ് ബുക്ക് ഓഫ് അസസ്മെന്റ് ഫോര്‍ ക്ലാസസ് ഒന്ന്-പത്ത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്-പേജ് 99; ഒക്ടോബര്‍ 2008-ഒന്നാം എഡിഷന്‍). 
1997ല്‍ കേരളത്തില്‍ ആരംഭിക്കുകയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് തുടരുകയും അക്കാദമിക വിദഗ്ധരും ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളും അംഗീകരിക്കുകയുംചെയ്ത മൂല്യനിര്‍ണയരീതിയില്‍നിന്ന് പിന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളീയാനുഭങ്ങള്‍ എങ്ങനെ മാതൃകയാക്കി എന്നത് ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി അറിയേണ്ടതുണ്ട്. പുസ്തകഭാരത്തെക്കുറിച്ച് സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ രാജ്യസഭാപ്രസംഗം പ്രശസ്തമാണ്. തുടര്‍ന്ന് നിയോഗിക്കപ്പെട്ട യശ്പാല്‍ കമ്മിറ്റിയും ഇത് സംബന്ധിച്ച മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കമീഷനെ ഏത് സര്‍ക്കാരാണോ നിയോഗിച്ചത് എന്നുനോക്കിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമീപിച്ചത്. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 100 പേജില്‍ കൂടുതലുള്ള പാഠപുസ്തകങ്ങളെ രണ്ടാക്കി മാറ്റി. 1986 ലെ നാഷണല്‍ പോളിസി ഓണ്‍ എഡ്യൂക്കേഷനും മറ്റ് കമീഷന്‍ റിപ്പോര്‍ട്ടുകളും മുന്നോട്ടുവച്ച സെമസ്റ്റര്‍ രീതി മറ്റൊരു തരത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി. ഒന്നാമത്തെ പാഠപുസ്തകം പഠിപ്പിച്ചുതീരുന്ന ഘട്ടത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ ഏര്‍പ്പെടുത്തി. 2008-09 അക്കാദമിക വര്‍ഷം ഇത് നടപ്പാക്കി. കേരളപാഠ്യപദ്ധതി ചട്ടക്കൂട്-2007ലെ കാഴ്ചപ്പാടിന് അനുഗുണമായാണ് ഈ രീതി അവലംബിച്ചത്. അക്കാദമിക പിന്തുണയോടുകൂടിയുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു ഇത്. സംസ്ഥാനത്ത് അനുവര്‍ത്തിച്ച പുതിയ മൂല്യനിര്‍ണയരീതി ദേശീയതലത്തിലും ചലനങ്ങളുണ്ടാക്കി. എന്‍സിഇആര്‍ടിയുടെ കാഴ്ചപ്പാടിനകത്ത് നിന്നുകൊണ്ട് കേന്ദ്രീയവിദ്യാലയങ്ങളിലടക്കം പരീക്ഷ നടത്തുന്ന സിബിഎസ്ഇ 2009-10 അക്കാദമിക വര്‍ഷം മുതല്‍ നിരന്തരമൂല്യനിര്‍ണയം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അക്കാദമികവര്‍ഷത്തെ രണ്ട് ടേമുകളാക്കി മാറ്റി. ഏപ്രില്‍ -സെപ്തംബര്‍ ഒന്നാം ടേമും, ഒക്ടോബര്‍ -മാര്‍ച്ച് രണ്ടാം ടേമും. ടേമുകളുടെ അവസാനം ടേം പരീക്ഷകള്‍ നടക്കും. ടേം പരീക്ഷകള്‍ക്കിടയില്‍ അധ്യാപകര്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയംമാത്രമേ ഉണ്ടാകൂ. 60 ശതമാനം വെയിറ്റേജ് ടേം മൂല്യനിര്‍ണയത്തിനും 40 ശതമാനം വെയിറ്റേജ് അധ്യാപകര്‍ ക്ലാസ്മുറിയില്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയത്തിനും നല്‍കും. 10-ാം ക്ലാസില്‍ സിബിഎസ്ഇ തയ്യാറാക്കുന്ന ബാഹ്യ ചോദ്യപേപ്പര്‍ ഉപയോഗിച്ചുള്ള പരീക്ഷപോലും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. സ്കൂളുകള്‍ തയ്യാറാക്കുന്ന മൂല്യനിര്‍ണയ ഉപാധിപ്രകാരം പരീക്ഷകള്‍ അഭിമുഖീകരിക്കുകയാണ് സിബിഎസ്ഇ സ്കീമിലുള്ള വിദ്യാര്‍ഥികള്‍ . ഇങ്ങനെ മൂല്യനിര്‍ണയ രംഗത്ത് ആധുനിക സങ്കേതങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഒരു അക്കാദമിക പിന്തുണയുമില്ലാതെ, ലാഘവത്തോടെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയും യുഡിഎഫ് പിന്നോട്ടുപോയത്. 2001 ല്‍ നടപ്പാക്കിക്കൊണ്ടിരുന്ന പാഠ്യപദ്ധതി പിന്‍വലിച്ചതിന് സമാനമായ അവസ്ഥയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ ആ തീരുമാനങ്ങള്‍ തങ്ങള്‍ തിരുത്തിയിരിക്കുന്നു എന്നുമുള്ള കുപ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കണം എന്ന് പഠിച്ച് പറയാന്‍ ബാധ്യതപ്പെട്ട അധ്യാപക സംഘടനകളില്‍ ചിലത് രാഷ്ട്രീയ അന്ധതമൂലമോ അജ്ഞതമൂലമോ വിദ്യാഭ്യാസരംഗത്ത് പൊതുവെയും മൂല്യനിര്‍ണയരംഗത്ത് പ്രത്യേകിച്ചും ലോകമെമ്പാടും അംഗീകരിക്കുകയും ദേശീയ സര്‍ക്കാര്‍ ഉള്‍പ്പെടെ നടപ്പാക്കിത്തുടങ്ങിയതുമായ മാറ്റങ്ങള്‍പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി എന്ന ഒറ്റക്കാരണത്താല്‍ എതിര്‍ക്കുകയാണ്. 
1957ല്‍ ഇ എം എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അധ്യാപകരായിരുന്നു. ഇതിന്റെ ഭാഗമായാണ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേതനം നല്‍കുന്ന അവസ്ഥ മാറി നേരിട്ട് സര്‍ക്കാര്‍ ഖജനാവില്‍നിന്നും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമായിത്തുടങ്ങിയതും സ്കെയില്‍ അനുവദിച്ചതും. ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ വിമോചനസമര&ൃെൂൗീ; ശക്തിയുമായി ചേര്‍ന്ന് അട്ടിമറിക്കുന്നതിന് ഒരു വിഭാഗം അധ്യാപകരും കൂട്ടുനിന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ശാസ്ത്രീയ വിദ്യാഭ്യാസ രീതികളെ തകിടം മറിക്കുന്നതിന് വക്കാലത്ത് പിടിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ പൊതു ഖജനാവില്‍ കാശില്ല എന്ന് പറഞ്ഞ് കോര്‍പറേറ്റുകളെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തേക്ക് ക്ഷണിക്കുക, സിബിഎസ്ഇക്ക് ഇഷ്ടംപോലെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുക, ഇതൊന്നും ഉദ്ദേശിച്ചപോലെ നടക്കാതെ വരുമ്പോള്‍ കേരളീയ സമൂഹത്തിലെ മധ്യവര്‍ഗ താല്‍പ്പര്യവും തെറ്റായ വിശ്വാസവും മുതലെടുത്ത് വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട പുരോഗമന നടപടികളെ ഇല്ലാതാക്കുക, പൊതു വിദ്യാലയങ്ങളുടെ ഉന്മേഷവും സര്‍ഗാത്മകതയും ഇല്ലാതാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ വേണ്ടെന്നുവച്ച കുട്ടികളെ പരീക്ഷയെന്ന മുള്‍മുനയില്‍ നിരന്തരമായി നിര്‍ത്തുക, പരീക്ഷയെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കാന്‍മാത്രം പ്രേരിപ്പിക്കുന്ന പഴയ രീതിയിലേക്ക് അധ്യാപകരെ തിരിച്ചെത്തിക്കുക തുടങ്ങിയ നടപടികളാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ . ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ അനാകര്‍ഷകമാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ നടപടിയല്ലാതെ മറ്റെന്താണ്? അക്കാദമികമായി വിദ്യാഭ്യാസ പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കെല്ലാം മനസിലാവുന്നതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്ന ഉണര്‍വും കൂട്ടായ്മയുടെ വിജയഗാഥയുംഭഹരിതവിദ്യാലയം&ൃെൂൗീ;എന്ന ദൃശ്യ മാധ്യമ പരിപാടിയിലൂടെ വലിയ വിഭാഗം ജനങ്ങള്‍ നേരിട്ടു മനസിലാക്കിയതും അകമഴിഞ്ഞു പ്രശംസിച്ചതുമാണ്. വിദ്യാഭ്യാസരംഗത്ത് പോരായ്മകള്‍ ഇല്ലെന്നല്ല. എന്നാല്‍ , അവ ശ്രദ്ധാപൂര്‍വം ഇടപെട്ടാല്‍ തിരുത്താം എന്ന ആത്മവിശ്വാസം വളര്‍ന്നു വരികയായിരുന്നു. അതിനെ തളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട അക്കാദമികവും സാമൂഹികവുമായ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ജനമധ്യത്തിലേക്ക് ഇത്തരം സംവാദങ്ങള്‍ വിദ്യാഭ്യാസ തത്വങ്ങളെ മുന്‍്നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. (അവസാനിച്ചു)

7 comments:

drkaladharantp said...

ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാം.
ഒരു നല്ല മൂല്യനിര്‍ണയരീതിയും പരീക്ഷാസമ്പ്രദായവും പഠനപ്രക്രിയയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമാണ്. അത് യഥാര്‍ഥത്തില്‍ പഠിതാക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്, വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുന്നതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗുണകരമാകും" (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് -2005, ഖണ്ഡിക 3.1)
അതായത് മൂല്യനിര്നയത്തെയും പരീക്ഷയും രണ്ടായി കാണുന്നു .രണ്ടിനെയും അംഗീകരിക്കുന്നു . "വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുമെന്നും" പറയുന്നു. അതു കിട്ടിയില്ലെങ്കിലോ എന്നുള്ള ചോദ്യം ഇവിടെ ഉന്നയിക്കാം. രക്ഷിതാക്കള്‍ക്കും സമൂഹത്തിനും വിശ്വാസയോഗ്യമായ ഫീഡ് ബാക്ക് നല്‍കാന്‍ എന്ത് സംവിധാനം ഏര്‍പ്പെടുത്തും എന്നതും പ്രസക്തം.
കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇപ്പോള്‍ പുനരാലോചനയ്ക്ക് വിധേയമാക്കാം. നിരന്തരമൂല്യനിര്‍ണയം സംബന്ധിച്ച കാഴപ്പാട് സമഗ്രമാകണം.
"കുട്ടിക്ക് തന്റെ പഠനാനുഭവങ്ങള്‍ അധ്യാപകനുമായി ചര്‍ച്ചചെയ്യാനും അധ്യാപകര്‍ കണ്ടെത്തിയ മികവുകളും പരിമിതിയും കുട്ടികളുമായി പങ്കുവയ്ക്കാനും നിരന്തരമൂല്യനിര്‍ണയം സഹായകമാകണം."എന്നാണു രേഖയില്‍ . ഇതു പോരാ .ഓരോ കുട്ടിയ്ടുടെയും പഠന പ്രശ്നങ്ങള്‍ കണ്ടെത്തി പഠനനേട്ടം ഉറപ്പാക്കുവാന്‍ നിരന്തര മൂല്യ നിര്‍ണയം സഹായകമാകണം എന്നു അടിവരയിട്ടു പറയണം.. ചര്‍ച്ചയും പങ്കുവെക്കലും മാത്രം മതിയാവില്ല. നിരന്തര മൂല്യ നിര്‍ണയം ശക്തിപ്പെടുന്ന സാഹചര്യം സൃഷിക്കാതെ പരീക്ഷാരീതി മാറ്റാന്‍ പാടില്ല എന്നും വാശി പിടിച്ചുകൂടാ. രണ്ടും ഒപ്പം നടക്കണം. ആലോചിക്കേണ്ട കാര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നു എന്നാണു .എസ് സി ഇ ആര്‍ ടി പ്രൈമറി തലത്തിലേക്ക് നിരന്തര വിലയിരുത്തലിനുള്ള സോഴ്സ് ബുക്ക് തയ്യാറാക്കി.(സെക്കണ്ടറി തലം തൊട്ടില്ല. വേണ്ടേ? ) .എസ് എസ് എ അതു ഉപയോഗിച്ചു അധ്യാപക പരിശീലനവും നടത്തി. പക്ഷെ അതു പ്രകാരം നിരന്തര വിലയിരുത്തലും പഠന പുരോഗതി രേഖയും വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മാത്രം ഉണ്ടായില്ല. പിന്നെ എങ്ങനെ നടപ്പിലാകും.? ഇപ്പ്പോള്‍ ആവശ്യപ്പെടേണ്ടത് നിരന്തര വിലയിരുത്തല്‍ നടപ്പിലാക്കാന്‍ തുടങ്ങി വെച്ച നടപടികള്‍ തുടരുക എന്നതാണ്. വരുന്ന മാസങ്ങളില്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിയണം. വിദ്യാഭ്യാസ സംവിധാനത്തിന്റെ ജാഗ്രത പ്രകടമാകണം.
കേരള പാഠ്യപദ്ധതി ചട്ടക്കൂട് ഉപാധി വെച്ചാണ് പറഞ്ഞത് ( നിരന്തര മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ എല്‍പി തലത്തില്‍ വാര്‍ഷികപ്പരീക്ഷമാത്രം മതിയാകും. ) നിരന്തര മൂല്യ നിര്‍ണയം നടത്താത്തത് കൊണ്ട് എല്ലാ പരീക്ഷയും ആകാം എന്നു ചിന്തിക്കല്‍ പിറകോട്ടു പോകലാണ്. തുടക്കത്തില്‍ നിരന്തര വിലയിരുത്തലും പരീക്ഷയും ഒരേ സമയം വേണ്ടി വരും ഒരു വര്‍ഷം ഇങ്ങനെ പോയതിനു ശേഷം പരീക്ഷയുടെ സ്വഭാവം മാറ്റാം. യൂനിറ്റ് വിലയിരുത്തല്‍ ആക്കാം.പക്ഷെ പ്രതിമാസം രക്ഷിതാക്കള്‍ക്ക് ഫീഡ് ബാക്ക് നല്കണം.
വിദ്യാഭ്യാസ അവ്കാകാശ നിയമത്തെ എന്ത് കൊണ്ടാണ് മുന്‍ മന്ത്രി ചര്‍ച്ചയില്‍ കൊണ്ട് വരാതെ പോയത്? അതു കൂടി സൂചിപ്പിക്കാമായിരുന്നു . .കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളുമായി രണ്ടുമാസത്തിലോരിക്കല്‍ പങ്കിടണം എന്നു കേരളം പറഞ്ഞോ? ദേശീയ നിര്‍ദേശത്തില്‍ ഉള്ള ചില നന്മകള്‍ ഒഴിവാക്കിയോ എന്നും പരിശോധിക്കണം

ഇ.എ.സജിം തട്ടത്തുമല said...

ബൌദ്ധികവും ഗഹനവുമായ വിഷയത്തിൽനിന്ന് അല്പം മാറിനിന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ചിലത് പറയുന്നു.

എനിക്ക് എപ്പോഴും ഒരു കാര്യമേ പറയാനുള്ളൂ. മാരി മാറി വരുന്ന പാഠ പുസ്തകങ്ങളിൽ കുട്ടികൾ അറിയേണ്ട (അറിയണമെന്ന് വിദഗ്ദ്ധരാൽ തീരുമാനിക്കപ്പെടുന്നവയാണല്ലോ അവ)കാര്യങ്ങൾ വ്യക്തമായി എഴുതി വയ്ക്കണം. പദപ്രശ്നങ്ങളുടെ സ്വഭാവം ഒഴിവാക്കണം. പരീക്ഷകൾക്ക് പാഠഭാഗങ്ങളെ ആസ്പദമാക്കി വളച്ചുകെട്ടില്ലാത്ത ചോദ്യങ്ങളാകണം ഒരു തൊണ്ണൂറു ശതമാ‍നമെങ്കിലും. ബാക്കി കുറച്ച് പുറത്തു നിന്നാകാം. (ജനറൽ നോളജിന് പ്രത്യേകം ഒരു പരീക്ഷ വയ്ക്കാം. അതിന് പ്രത്യേകംഒരു പുസ്തകം വയ്ക്കണമെന്നില്ല. എന്നാൽ വിഷയമേഖല വ്യക്തമാക്കുകയും വേണം.)ഉത്തരങ്ങളെ ഞെട്ടിക്കുന്ന നീളൻ ചോദ്യങ്ങളും ബൂക്ക് ലെറ്റും ലഘു ലേഖയും മറ്റും പോലത്തെ പേടിപ്പെടുത്തുന്ന ചോദ്യപേപ്പറുകളും ഒഴിവാക്കി അവ കുറച്ചു കൂടി ലളിതമാക്കണം. പ്രോജക്ടും അസെയിന്മെന്റും എഴുതും വരപ്പും ഒക്കെ ആകാം. പക്ഷെ ആവശ്യത്തിനു മതി! കുട്ടികളെ നിർബന്ധമായും അക്ഷരം ഉറപ്പിക്കണം.കാണാപ്പാഠം രീതി അല്ല മൊത്തത്തിൽ പിന്തുടരേണ്ടത്. എന്നാൽ കുറെ കവിതകൾ ഒക്കെ കാണാതെയും പഠിപ്പിക്കണം. ഇംഗ്ലീഷ് പഠന രീതിയിൽ വലിയ പരിഷ്കരണം വരണം. സ്പോക്കെൺ ഇംഗ്ലീഷിനു മതിയായ പ്രാധാന്യം നൽകണം. ഇവിടെ പി.ജി വരെ പഠിച്ചവർക്ക് പോലും ഇംഗ്ലിഷ് സംസാരിക്കുവാനോ നന്നായി എഴുതുവാനോ വായിക്കുവാനോ കഴിയുന്നില്ല എന്നത് കണക്കിലെടുക്കണം. മറ്റൊന്ന് പത്താം തരം വരെ പള്ളിക്കൂടത്തിൽ വന്നു പോയ കുട്ടി പരീക്ഷയിൽ ഗ്രേഡ് നേടാൻ മാത്രം ഒന്നും എഴുതിയില്ലെങ്കിലും അവർ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടാകും.അതിനാൽ ഡി പ്ലസ് ഗ്രേഡിൽ താഴ്ന്ന ഗ്രേഡുകൾ ഒഴിവാക്കണം. എല്ലാവർക്കും ഉപരി പഠനത്തിന് അർഹത നൽകണം. പത്താം തരം ജയിക്കുന്ന എല്ലാ കുട്ടികൾക്കും പഠിച്ചതോ തൊട്ടടുത്തതോ ആയ സർക്കാർ എയിഡഡ് സ്കൂളൂകളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ ഉറപ്പാക്കണം. ആവശ്യമില്ലാത്ത ദൌർലഭ്യം സൃഷ്ടിച്ച് കുട്ടികളെ നെട്ടൊട്ടം ഓടിക്കേണ്ട. അൺ എയ്ഡഡ് സ്കൂളുകളൂടെ ബാഹുല്യം കുറയ്ക്കുകയും ചെയ്യാം. മറ്റൊന്ന് ഇവിടെയും ഊന്നി പറയുന്നു. പഴയ മാർക്ക് സമ്പ്രദായമല്ല, ഇപ്പോഴത്തെ ഗ്രേഡിംഗ് സമ്പ്രദായമാണ് ഏറ്റവും അഭികാമ്യം! കാണാപ്പാഠം രീതി അല്ല മൊത്തത്തിൽ പിന്തുടരേണ്ടത്. പുസ്തകങ്ങൾ പണ്ടത്തെ പുസ്തകങ്ങൾ പോലെ ചെറിയ സൈസ് ആക്കണം. അതിനനിസരിച്ച് ബാഗിന്റെ വലിപ്പവും കുറഞ്ഞു വരും. എന്തിനാണ് എ ഫോറിലും വലിയ സൈസ് പുസ്തകങ്ങൾ? ഇംഗ്ലീഷ് മീഡിയം ട്രെൻഡ് ബോധവൽക്കരണം കൊണ്ട് തടയാൻ കഴിയില്ല. അതിനാൽ സ്റ്റേറ്റ് സിലബസിൽ എല്ലാ സർക്കാർ- അൺ എയിഡഡ് സ്കൂളൂകളിലും ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ഉണ്ടാകണം. എത്ര കുട്ടികൾ കുറവാണെങ്കിലും (അത് ഒരു കുട്ടിയേ ഉള്ളൂവെങ്കിലും) അത് നില നിർത്തി പോണം. അൺ എയ്ഡഡ് പെരുപ്പവും കൊയ്ത്തും അവസാനിപ്പിക്കാൻ അത് നല്ലൊരു പരിധി വരെ സഹായിക്കും. കാശ് ചെലവില്ലാതെ ഇംഗ്ലീഷ് മീഡിയം കിട്ടിയാൽ കുറച്ചു പേരൊക്കെ സർക്കാർ എയ്ഡഡ് സ്കൂളൂകളിൽ കുട്ടികലെ അയക്കുമെന്ന് അനുഭവസാക്ഷ്യങ്ങളുണ്ട്.

drkaladharantp said...

സി.ബി.എസ്.ഇ നിര്‍ത്തലാക്കിയ പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണം

27 Aug 2011


ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിര്‍ത്തലാക്കിയ പരീക്ഷാസമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആന്‍േറാആന്റണി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പഠനമികവ് വിലയിരുത്തുന്ന പരീക്ഷാസമ്പ്രദായത്തിനു പകരം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.

ഇത് വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകും. വിദ്യാര്‍ഥികളുടെ ഗ്രഹണശക്തി, അപഗ്രഥന-അവതരണ മികവ് എന്നിവ വിലയിരുത്തുന്നതിന് പരമ്പരാഗതമായി നിലനില്‍ക്കുന്ന ശാസ്ത്രീയസംവിധാനമാണ് വേണ്ടത്-ആന്‍േറാ ആന്റണി പറഞ്ഞു.

drkaladharantp said...

പ്രിയ സജിം
വിദ്യാഭ്യാസം നമ്മള്പലതവണ ചര്‍ച്ച ചെയ്തതിനാല്‍ ഇവിടെ ഞാന്‍ അവ മറ്റൊരു സന്ദര്ഭത്തിലേക്ക് മാറ്റി വെക്കുന്നു
ഇവിടെ പരീക്ഷയുടെ സ്വഭാവം ,ലക്‌ഷ്യം അതാണ്‌ ഉന്നയിക്കുന്നത്
അധ്യാപകര്‍ നല്ല രീതിയില്‍ പഠിപ്പിച്ചാലേ നല്ല നേട്ടം ഉണ്ടാകൂ. അത് എല്ലാ രക്ഷിതാവിനും ബോധ്യപ്പെടണം. വിശദമായ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ നല്കണം
ഓരോ സ്കൂളിലും കമ്പ്യൂടര്‍ വേണം.അതില്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി പ്രതിമാസം ചേര്‍ക്കണം .അധ്യാപകരുടെ ജോലി ഭാരം എന്ന് പറഞ്ഞു ഉടന്‍ എതിര്‍ക്കരുത്. പൊതു സമൂഹത്തിനു വിശ്വാസ്യത ഉണ്ടാകണം
പ്രിന്റ്‌ ആവശ്യമുള്ള രക്ഷിതാക്കള്‍ അത് എടുത്തോട്ടെ
ക്ലാസ് പി ടി എ യില്‍ പകര്‍പ്പും നല്‍കാം.ചില വിദേശ രാജ്യങ്ങളില്‍ ഓരോ സ്കൂളിന്റെയും നിലവാരം സൈറ്റില്‍ ലഭ്യമാണ്
സുതാര്യത വരണം
ക്യാമറ ,വീഡിയോ ക്യാമറ എന്നിവ സ്കൂളുകള്‍ക്ക് നല്‍കുന്നുണ്ട് എല്‍ സി ഡി പ്രോജക്ടരും ഇവയൊക്കെ ഉപയോഗിക്കണം
പഠനത്തിന്റെ ആധികാരിക തെളിവുകള്‍ വരട്ടെ
ചോദ്യങ്ങള്‍ അച്ചടിച്ച്‌ ലാഭം ഉണ്ടാക്കല്‍ അല്ല പരീക്ഷ.
അതാതു സ്കൂളുകള്‍ തന്നെ ആവശ്യമെങ്കില്‍ ടേം പരീക്ഷകള്‍ നടത്തട്ടെ.
ഓരോ ചോദ്യം വീതം ബോര്‍ഡില്‍ എഴുതിയിട്ട് നിശ്ചിത സമയം അനുവദിച്ചാല്‍ പോരെ. കുട്ടികള്‍ക്ക് അത് പകര്‍ത്തി എടുത്തു ഉത്തരം എഴുതാന്‍ ആകും
ഇപ്പോള്‍ കുട്ടികള്‍ വലിയതോതില്‍ കോപ്പി അടിക്കുന്നില്ല. കാരണം ഉത്തരം കാണാപ്പാഠം പഠനം അല്ലാത്തതിനാല്‍ .അതിനാല്‍ അടുത്ത് ഇരുന്നു പരീക്ഷ എഴുതിയാലും കുഴപ്പമില്ല.സത്യസന്ധത കൂടി പരിശീലിക്കട്ടെ
പ്രതിമാസ യൂനിറ്റ് ടെസ്റ്റുകള്‍ നടത്തട്ടെ,നടത്ത്താതിരിക്കാനും അനുവദിക്കണം.കുട്ടികളുടെ പഠനം നല്ല നിലയില്‍ നടക്കുന്നുവെന്നു രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടുന്ന വേറെ രീതികള്‍ അങ്ങനെയുള്ള സ്കൂളുകള്‍ക്ക് സ്വീകരിക്കാം
വര്‍ഷാന്ത്യ പൊതു പരീക്ഷ ജില്ലയില്‍ ഒരേ ചോദ്യം ആണെങ്കില്‍ അത് പഠനവിധേയമാക്കണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യണം.മികച്ച സ്കൂള്‍ അമ്ഗീകരിക്കപ്പെടനം .പിന്നില്‍ നില്‍ക്കുന്ന സ്കൂളുകള്‍ കര്‍മപദ്ധതി തയ്യാറാക്കണം. കുട്ടികളുടെ ഉയര്‍ന്ന കഴിവുകള്‍ക്ക് പരിഗണന നല്‍കണം.ഒര്മപ്പരീക്ഷ ആകരുത്.

ഇ.എ.സജിം തട്ടത്തുമല said...

നമ്മുടെ കുട്ടികൾ എല്ലാം ഇന്റെർനെറ്റ് കണക്ഷനുള്ള ലാപ്ടോപ്പുമായി സ്കൂളിൽ പഠിക്കാൻ പോകുന്ന ഒരു കാലമാണ് ഈയുള്ളവന്റെ സ്വപ്നം. പക്ഷെ അത് ഒരു അനദിവിദൂരസ്വപ്നമായി കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആസന്ന ഭാവിയിൽ തന്നെ അത് വരണം. എന്തുകൊണ്ട് വരുത്തിക്കൂട? രക്ഷകർത്താക്കൾക്ക് അവരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് ലോണായും സൌജന്യമായും ഒക്കെ അതേർപ്പെടുത്തിക്കൊടുക്കവുന്നതേ ഉള്ളൂ. പക്ഷെ സർക്കാരും എല്ലവാരും ബന്ധപ്പെട്ട മൻസുവയ്ക്കണം. ഓരോ ക്ലാസ്സിലും എൽ.സി.ഡി പ്രൊജെക്ടറും മറ്റും വയ്ക്കാൻ കഴിയണം. സാങ്കേതികരംഗം ഇത്രയധികം പുരോഗമിച്ചിട്ടും നമ്മുടെ കുട്ടികൾക്കും അദ്ധ്യാപകർക്കും അത് വേണ്ടവിധം ഇനിയും ഉപയോഗിക്കാൻ കഴിയുന്നില്ലല്ലോ എന്നത് വളരെ ദു:ഖകരമാണ്. ഇടയ്ക്കെങ്കിലും ഒരു കേന്ദ്രത്തിൽ ഇരുന്ന് വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോരോ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കുകയും അത് ഒരേസമയം എല്ലാ സ്കൂളിലും ക്ലാസ്സുകളിൽ ഇരുന്ന് കുട്ടികൾക്ക് കാണുവാനും പഠിക്കുവാനും സാധിക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കുവാൻ ഇന്ന് പ്രയാസമില്ല.അതുപോലെ വിക്ടേഴ്സ് ചാനലിലൊക്കെ കാണിക്കുന്ന പരിപാടികൾ ക്ലാസ്സ് മുറികളിൽ ഇരുന്ന് കാണുവാനുള്ള സൌകര്യം ഒരുക്കുന്നതിലും അമാന്തിക്കേണ്ടതില്ല.

premjith said...

പരീക്ഷയെ സംബന്ധിച്ച ചര്‍ച്ച ഉചിതമായി . കാണാതെ പഠിച്ച കവിതകള്‍ , ഉദ്ധരണികള്‍ ,general knowledge , എന്നിവ യാന്ത്രികമായി പകര്‍ത്തി വൈക്കാനുള്ള അവസരമല്ല പരീക്ഷയുടെ ഭാഗമായി ഒരുക്കേണ്ടത് . ഇത് അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത് . പണ്ട് പഠിക്കുന്ന സമയത്ത് ക്വിസ് മത്സരങ്ങളില്‍ എപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു ഞാന്‍ . പക്ഷെ അന്ന് പഠിച്ച പല കാര്യിങ്ങളും ഇന്ന് ഓര്‍മയിലില്ല . മിടുക്കനായ ശാസ്ത്ര അധ്യാപകന്‍ ക്രിസ്ടഫെര്‍ സര്‍ ചെയ്യിച്ച പരീക്ഷണങ്ങളും അനുഭവ പരീക്ഷകളും മായാതെ പച്ച പിടിച്ചു നില്കുന്നുണ്ട് . ഇപ്പോള്‍ നടക്കുന്ന പരീക്ഷയ്ക് വേണ്ടി അധ്യാപകര്‍ക് നിരവധി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട് . അതിനു തന്നെ കുട്ടായ്മയും ചില സഹായങ്ങളും ആവശ്യമുണ്ട് .അതിനിടയില്‍ കോപ്പിയെടുക്കലും വെട്ടി ഒട്ടിക്കലും പീഡനം തന്നെ ഇത് ഒഴിവാക്കേണ്ടതുണ്ട് . ചര്‍ച്ച തുടരട്ടെ .........

Unknown said...

👌